കരിങ്ങാച്ചിറയില്‍ ദേശാടനപ്പക്ഷികളെത്തി
മാള
കരിങ്ങാച്ചിറ കോള്‍ നിലങ്ങളില്‍ കൂട്ടമായെത്തിയിട്ടുള്ള പക്ഷികള്‍ കാഴ്ച്ചക്കാരെ ആകര്‍ഷിക്കുന്നു. വ്യത്യസ്ത ഇനങ്ങളിലെ 100കണക്കിനു പക്ഷികളാണു ദൃശ്യ വിരുന്നൊരുക്കി മാള പഞ്ചായത്തിലെ കരിങ്ങാച്ചിറയിലെത്തിയത്. പ്രെഫേറിയോ പ്രെഫേറിയ എന്ന ശാസ്ത്ര നാമത്തിലറിയപ്പെടുന്ന നീലക്കോഴി മുതല്‍ സൈബീരിയന്‍ കൊക്ക് വരെയുള്ളവര്‍ ഇക്കുട്ടത്തിലുണ്ട്.
വിവിധയിനം എരണ്ടപ്പക്ഷികള്‍, പവിഴക്കാലി, നീര്‍കാക്ക, ചേരക്കോഴി, പൊന്മാന്‍, നാടന്‍ കൊക്കുകള്‍ എന്നിവയെല്ലാം കൗതുകമൊരുക്കുന്നു. തിളങ്ങുന്ന നീല നിറവും ചുവന്ന കൊക്കുകളുമുള്ള നീലക്കോഴിയാണു കൂട്ടത്തിലെ സുന്ദരി. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നി രാജ്യങ്ങളിലാണ് ഇവ കാണപ്പെടുന്നത്.
എല്ലാ വര്‍ഷങ്ങളിലും ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ ഇവ കരിങ്ങാച്ചിറയിലെത്താറുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. ആമ്പല്‍ച്ചെടികള്‍ പൂത്തുനില്‍ക്കുന്ന കോള്‍പ്പാടത്ത് വ്യത്യസ്തയിനം പക്ഷികള്‍ കൂടിയായതോടെ നിരവധി കാഴ്ച്ചക്കാര്‍ ഇവിടേക്ക് എത്തു ന്നുണ്ട്.
...................................................................................................................
തകര്‍ന്നു വീഴാനൊരുങ്ങി തിരുവിതാംകൂറിന്‍റെ പൊലീസ് സ്റ്റേഷന്‍
മാള തിരുവിതാംകൂര്‍ നാട്ടു രാജ്യത്തിന്‍റെ അതിര്‍ത്തിയായിരുന്ന പുത്തന്‍ച്ചിറ കരിങ്ങാച്ചിറയിലെ പൊലീസ് സ്റ്റേഷന്‍ കാലപ്പഴക്കത്താല്‍ ജീര്‍ണിക്കുന്നു. നൂറ്റാണ്ടിലേറെ പഴക്കമുള്ള പൊലീസ് സ്റ്റേഷന്‍ തകര്‍ന്നു വീഴാറായിട്ടും ഉടമസ്ഥാവകാശമുള്ള പുത്തന്‍ചിറ പഞ്ചായത്ത് സ്റ്റേഷന്‍ സംരക്ഷിക്കാന്‍ നടപടിയൊ ന്നും എടുത്തിട്ടില്ല.
കരിങ്ങാച്ചിറയുടെ പകുതി തിരുവിതാംകൂര്‍ രാജ്യത്തിന്‍റെയും മറുപകുതി കൊച്ചി രാജ്യത്തിന്‍റെയും അധീനതയിലായിരുന്നു. അനധികൃതമായി വസ്തുവകകള്‍ കടത്തിക്കൊണ്ടു പോകുന്നവരെ പിടികൂടാനും, അനധികൃത കൈയേറ്റങ്ങള്‍ തടയാനുമായിരുന്നു കരിങ്ങാച്ചിറയിലെ പൊലീസ് സ്റ്റേഷന്‍.
ഇവിടുത്തെ ലോക്കപ്പ് മുറിയില്‍ നിരവധിപേര്‍ മര്‍ദനമേറ്റു മരിച്ചതായി പഴമക്കാര്‍ പറയുന്നു. പ്രതികളെ മാളച്ചാലിലൂടെ തോണിമാര്‍ഗം വടക്കന്‍ പറവൂരിലെ കോടതിയിലേക്കാണു കൊണ്ടുപോയിരുന്നത്. സ്റ്റേഷനോടു ചേര്‍ന്ന് പൊലീസുകാര്‍ക്കു താമസക്കാന്‍ ക്വാര്‍ട്ടേഴ്സും ഉണ്ടായിരുന്നു. ഇത് ഏതാണ്ടു പൂര്‍ണമായും തകര്‍ന്ന അവസ്ഥയില്‍.
ആരോഗ്യ വകുപ്പിനു വിട്ടുകൊടുത്തിരുന്ന സ്റ്റേഷനില്‍ നേരത്തെ ഹെല്‍ത്ത് സെന്‍റര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതും നിര്‍ത്തലാക്കിയതോടെ കെട്ടിടം തീര്‍ത്തും അവഗണനയിലായി. കേരള സംസ്ഥാന രൂപീകരണത്തിനു മുന്‍പു നാട്ടുകാര്‍ക്കു പേടി സ്വപ്നമായിരുന്ന പൊലീസ് സ്റ്റേഷന്‍ കെട്ടിടം ഇന്ന് അധികൃതരുടെ കരുണ കാത്തു കിടക്കുകയാണ്. പൊലീസ് സ്റ്റേഷനും പരിസരവും വേണ്ട രീതിയില്‍ സംരക്ഷിച്ചാല്‍ ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഇത് ഉപകാരപ്പെടുമെന്നു നാട്ടുകാര്‍ പറയുന്നു.
കരിങ്ങാച്ചിറയുടെ പകുതി തിരുവിതാംകൂര്‍ രാജ്യത്തിന്‍റെയും മറുപകുതി കൊച്ചി രാജ്യത്തിന്‍റെയും അധീനതയിലായിരുന്നു. അനധികൃതമായി വസ്തുവകകള്‍ കടത്തിക്കൊണ്ടു പോകുന്നവരെ പിടികൂടാനും, അനധികൃത കൈയേറ്റങ്ങള്‍ തടയാനുമായിരുന്നു കരിങ്ങാച്ചിറയിലെ പൊലീസ് സ്റ്റേഷന്‍.
ഇവിടുത്തെ ലോക്കപ്പ് മുറിയില്‍ നിരവധിപേര്‍ മര്‍ദനമേറ്റു മരിച്ചതായി പഴമക്കാര്‍ പറയുന്നു. പ്രതികളെ മാളച്ചാലിലൂടെ തോണിമാര്‍ഗം വടക്കന്‍ പറവൂരിലെ കോടതിയിലേക്കാണു കൊണ്ടുപോയിരുന്നത്. സ്റ്റേഷനോടു ചേര്‍ന്ന് പൊലീസുകാര്‍ക്കു താമസക്കാന്‍ ക്വാര്‍ട്ടേഴ്സും ഉണ്ടായിരുന്നു. ഇത് ഏതാണ്ടു പൂര്‍ണമായും തകര്‍ന്ന അവസ്ഥയില്‍.
ആരോഗ്യ വകുപ്പിനു വിട്ടുകൊടുത്തിരുന്ന സ്റ്റേഷനില്‍ നേരത്തെ ഹെല്‍ത്ത് സെന്‍റര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതും നിര്‍ത്തലാക്കിയതോടെ കെട്ടിടം തീര്‍ത്തും അവഗണനയിലായി. കേരള സംസ്ഥാന രൂപീകരണത്തിനു മുന്‍പു നാട്ടുകാര്‍ക്കു പേടി സ്വപ്നമായിരുന്ന പൊലീസ് സ്റ്റേഷന്‍ കെട്ടിടം ഇന്ന് അധികൃതരുടെ കരുണ കാത്തു കിടക്കുകയാണ്. പൊലീസ് സ്റ്റേഷനും പരിസരവും വേണ്ട രീതിയില്‍ സംരക്ഷിച്ചാല്‍ ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഇത് ഉപകാരപ്പെടുമെന്നു നാട്ടുകാര്‍ പറയുന്നു.
0 comments:
Post a Comment